ഭവിഷ്യപുരാണം
ഭവിഷ്യപുരാണത്തെ സംബന്ധിച്ചുള്ള ഒരാളുടെ ചോദ്യവും,..അതിനു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ ഉത്തരവും..
നമസ്തേ തിരുമേനി...
ഭവിഷ്യപുരാണം പ്രതിസർഗപർവം തിരുത്തപ്പെട്ടതാണെന്നു ഒരു വാദമുണ്ടല്ലോ. ഇതിനെപ്പറ്റി ഒന്ന് വിശദമാക്കുമോ...?
പ്രണാമം
ധന്യാത്മൻ,
ഭവിഷ്യ പുരാണത്തിലെ പ്രതിസർഗപർവ്വവും ഉത്തരഭാഗവും തിരുത്തപ്പെട്ടതാണെന്ന് പറയുന്നു.ഇത് ശരിയല്ലെന്ന് പറയാനാകില്ല.കാരണം ആർഷ ഗ്രന്ഥങ്ങളിലെല്ലാം തന്നെ പല വിധ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.ഇത്തരം കൂട്ടിച്ചേർക്കലുകളാണ് പ്രക്ഷിപ്തങ്ങൾ എന്നറിയപ്പെടുന്നത്. മിക്ക
ഗ്രന്ഥങ്ങളിലും ഇത്തരം പ്രക്ഷിപ്തങ്ങൾ കണ്ടെത്താനാകും. മാത്രവുമല്ല പലതിലും പല ഭാഗങ്ങളും കാലാന്തരത്തിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്. വിശ്വസാഹിത്യത്തിൽ തന്നെ വലുപ്പം കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മഹാഭാരതത്തിൽ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുണ്ട്. എന്നാലിത് 3 ഘട്ടങ്ങളിലൂടെയാണ് ഇത്രയും ബ്രഹത്തായതെന്ന് പറയുന്നു.3 ഘട്ടങ്ങളിലായി ജയം, ഭാരതം, മഹാഭാരതം എന്നീ പേരുകളിൽ ഈ കൃതി അറിയപ്പെട്ടു .ആദ്യം 8800 ശ്ലോകങ്ങളും രണ്ടാം ഘട്ടം 24000 ശ്ലോകങ്ങളും പിന്നീട് 1 ലക്ഷം ശ്ലോകങ്ങളുമായി വർദ്ധിച്ചുവെന്ന് മഹാഭാരതത്തിലെ അനുക്രമണിക പർവ്വത്തിൽ കാണുന്നുണ്ട്.
വിക്രമാദിത്യന്റെ പൗത്രനായ ഭോജ രാജാവ് രചിച്ച 'സംജീവനി' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു.*
" വ്യാസമഹർഷി 4400 ശ്ലോകങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഗുരു നിർദേശത്താൽ 5600 ഉം ശ്ലോകങ്ങൾ വീതം ആകെ 10000 ശ്ലോകങ്ങളായിട്ടാണ് മഹാഭാരതം രചിച്ചത്. വിക്രമാദിത്യ രാജാവിന്റെ കാലത്ത് 20000 ശ്ലോകങ്ങളുള്ളതായും എന്റെ പൂജ്യ പിതാവിന്റെ കാലത്ത് 25000 ശ്ലോകങ്ങളുള്ളതായും ഞാൻ മധ്യവയസ്സെത്തിയിട്ടുള്ള ഇക്കാലത്ത് 30000 ശ്ലോകങ്ങളുള്ളതായും കാണുന്നു.ഈ തോതിൽ വളർന്നാൽ മഹാഭാരത പുസ്തകം ചുമക്കാൻ ഒട്ടകം വേണ്ടിവരും. മഹർഷിമാരുടെ പേരിൽ പുരാണേതിഹാസങ്ങൾ നിർമിക്കുകയും എഴുതി ചേർക്കുകയും ചെയ്താൽ മോഹജാലത്തിൽ പതിച്ച് വൈദികപഥഭ്രഷ്ടരാകും."
( ആർഷനാദം - 2017നവംബർ ലക്കം)
ഇങ്ങനെ വീണ്ടുംവികസിച്ച് ഇന്നു കാണുന്ന
ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളായിരിക്കുന്നു.കോപ്പിറൈറ്റ് ആക്ട് ഇല്ലാതിരുന്ന പഴയ കാലത്ത് ആർക്കും എന്നും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യാമായിരുന്നു.
ഭോജ രാജാവാണ് ആർക്കും സ്വതന്ത്രകൃതികളെഴുതുവാനുള്ള അനുവാദം കൊടുത്തതും ഇതിഹാസാദികളിൽ പ്രക്ഷിപ്തങ്ങൾ വിലക്കിയതെന്നും പറയുന്നു. അതിനു മുമ്പുണ്ടായിരുന്ന പ്രക്ഷിപ്തങ്ങൾ അതുപോലെ നിലനിന്നു.
( ആർഷനാദം - 2014- ഏപ്രിൽ )
12 അധ്യായങ്ങളുള്ള മനുസ്മൃതിയിൽ 2685 ശ്ലോകങ്ങളാണുള്ളത്. ഇതിൽ 1214 എണ്ണം മാത്രമേ
പ്രാമാണികതയുള്ളൂവെന്നും ബാക്കി 1471 ശ്ലോകങ്ങളും പ്രക്ഷിപ്തങ്ങളാണെന്നും പറയുന്നു.
( മനുസ്മൃതി സത്യവും മിഥ്യയും പേജ് - 38)
വേദകാലത്തു ഗുണകർമ്മ വിഭാഗാനുസാരം കൽപിതമായതാണ് ചാതുർവർണ്ണ വിധി.സത്വം, രജസ്, തമസ്, എന്നീ ഗുണങ്ങളേയും അത് നിമിത്തമായ കർമ്മഭേദം കൊണ്ടുമായിരുന്നു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദി വർണ്ണങ്ങളുടെ കൽപനയുണ്ടായത്.ജന്മവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതിന് അനേകം തെളിവുകൾ വേദങ്ങളിലുണ്ട്. എന്നാൽ പിന്നീട് ഇത് ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വിഭാഗമാക്കിത്തീർത്തു. ബ്രാഹ്മണമേധാവിത്വം അരക്കെട്ടുറപ്പിക്കുവാനായി ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം വർണ്ണകല്പനക്ക് അവലംബമായി ജാതിയെ അഥവാ ജന്മത്തെ കല്പിക്കുകയും ബ്രാഹ്മണ വർണ്ണജനുണ്ടാകേണ്ട പവിത്രയും ഗുണങ്ങളുമെല്ലാം ബ്രാഹ്മണ ജാതിയിൽ ജനിച്ചവർക്കെല്ലാം കല്പിക്കുകയും ചെയ്തു. സ്വാർത്ഥമതികളായ സ്മൃതികർത്താക്കൾ ബ്രാഹ്മണ പ്രഭാവത്തെ ശക്തിപ്പെടുത്തുന്നതിനും രാജാക്കന്മാരെപ്പോലും നിയന്ത്രിക്കുന്നതിനുള്ള അവരുടെ പ്രാഭവത്തെയും സ്ഥാനത്തെയും നില നിർത്തുന്നതിനായി ധർമ്മശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം പലതും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പുരാണങ്ങളിൽ മിക്കതിലും ഇത്തരത്തിൽ ഉള്ള പ്രക്ഷിപ്തങ്ങളെ കണ്ടെത്താൻ കഴിയും. ഇങ്ങനെ പല തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞാണ് ഇവയൊക്കെ നമ്മുടെ കൈയ്യിലേക്ക് വന്നിരിക്കുന്നത്.കൂടാതെ പല ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്.
പുരാണങ്ങളിൽ പലതിലും ശ്ലോക സംഖ്യ വിത്യാസപ്പെട്ടു കാണുന്നുണ്ട്. നാരദീയ പുരാണത്തിൽ 25000 ശ്ലോകങ്ങളുണ്ടെന്നാണ് പറയുന്നത്.എന്നാലിപ്പോൾ കിട്ടുന്നതിൽ 18500-ൽ പരം ശ്ലോകങ്ങളേയുള്ളൂ.ലിംഗപുരാണം 11000 ശ്ലോകങ്ങളാണ് പറയുന്നത്. എന്നാൽ 9000 ൽ പരം ശ്ലോകങ്ങളേ ഇപ്പോഴുള്ളൂ.
അതുപോലെ ഭവിഷ്യ പുരാണത്തിൽ 50000 ശ്ലോകങ്ങളുണ്ടെന്നാണ് കണക്ക്. ഭവിഷ്യ പുരാണം ബ്രഹ്മപർവ്വം ഒന്നാമധ്യായത്തിൽ
' ഭവിഷ്യമേതത് ഋഷിണാ ലക്ഷാർദ്ധം സംഖ്യയാകൃതം' എന്ന് പറയുന്നുണ്ട്.എന്നാലിപ്പോൾ ലഭ്യമായതിൽ 25307 ശ്ലോകങ്ങൾ മാത്രമാണുള്ളത് .അപ്പോൾ 24693 ശ്ലോകങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കാനിടയുണ്ട്.
ഇനി ഈ ഭവിഷ്യ പുരാണത്തിലെ പ്രതിസർഗപർവം പ്രക്ഷിപ്തമാണെന്ന് പറയാൻ പ്രധാനമായും 2 കാരണങ്ങളാണുള്ളത്.
1.സംസ്കൃതത്തിന്റേതല്ലാത്ത സംസ്കൃതികളുടെ പരാമർശം.
2. ആധുനിക കാലം വരെ (19ആം നൂറ്റാണ്ട് വരെ) യുള്ള ചരിത്ര സംഭവങ്ങളുടെ വിവരണങ്ങൾ.
പ്രതിസർഗപർവ്വം 4 ഖണ്ഡങ്ങളിലായി 100 അധ്യായങ്ങളാണുള്ളത്. ആദാംഹവ്വാകഥ പ്രഥമ ഖണ്ഡം 4 -ാം അധ്യായത്തിലും തൃതീയ ഖണ്ഡം രണ്ടാം അധ്യായത്തിൽ ഇസ്ലാം മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.കൂടാതെ ഇംഗ്ലീഷ് ഭാഷ, മുഗൾ രാജാക്കന്മാരായ അക്ബർ, ജഹാംഗീർ എന്നിവർ ,ഈസ്റ്റിന്ത്യാ കമ്പനിയുടെ തലസ്ഥാനമായ കൽക്കത്താ നഗരം എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പുരാണങ്ങളെല്ലാം പുരാവൃത്തമാകുമ്പോൾ ഇതിൽ 19-ാം നൂറ്റാണ്ടിലെ കാര്യങ്ങൾ വരെ പറയുന്നു. അതിനാൽ ഇതിൽ പരിഷ്കരണങ്ങൾ അഥവാ. കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്നനുമാനിക്കാം.208 അധ്യായങ്ങളുള്ള ഉത്തര പർവ്വവും ഇപ്രകാരം കൂട്ടിച്ചേർത്തതാണെന്ന് പല പണ്ഡിതന്മാരും പറയുന്നു.ഇതിന്റെയൊന്നും കൃത്യവും വ്യക്തവുമായ ഒരു ഉത്തരം നമുക്ക് കണ്ടെത്തുക സാധ്യമല്ല.
എങ്കിലും മൂലകൃതി പ്രക്ഷിപ്തങ്ങൾ മാറ്റി ശുദ്ധമാക്കുവാൻ സിദ്ധാന്ത ജ്ഞാനികളായ വിദ്വാന്മാരുടെ കൂട്ടായ പ്രയത്നത്താൽ കുറെയൊക്കെ സാധ്യമാകും. ഒരു ഗ്രന്ഥത്തിലെ പ്രക്ഷിപ്തങ്ങളെ കണ്ടെത്താൻ പല വഴികളും പറയുന്നുണ്ട്. വിഷയ വിരോധം, വേദ വിരുദ്ധം, സന്ദർഭവിരോധം, പുനരുക്തിദോഷം, ശൈലീ വിരോധം എന്നിവയാണവ.എന്നാലിവിടെ ആത്മീയാചാര്യന്മാർക്കും അവരുടെ അനുയായികൾക്കുമൊക്കെ പരസ്പരം കലഹ നിരതരായിരിക്കാനല്ലാതെ ഇതിനുള്ള സമയമോ സന്മനസ്സോ ഇല്ലെന്നതാണ് യാഥാർത്ഥ്യം .
അതിനാൽ നാമെന്തു വായിക്കുന്നുവോ അതിലുള്ള നന്മകളെ മാത്രം സ്വീകരിക്കുക.ധർമ്മത്തിനു വിരുദ്ധമായി എവിടെയെല്ലാം എന്തൊക്കെ കാണുന്നുവോ അതിനെയെല്ലാം ത്യജിക്കുക.
" യതോfഭ്യുദയ: നി:ശ്രേയസസിദ്ധി: സ ധർമ്മ:
( വൈശേഷിക ദർശനം പ്രഥമ അധ്യായം പ്രഥമ ആഹ്നികം സൂത്രം - 2)
അർത്ഥം: യാതൊന്നിൽ നിന്ന് അഭ്യുദയവും (ഭൗതിക ഉയർച്ച ) നി: ശ്രേയസ്സും ( മോക്ഷപ്രാപ്തി ) ലഭിക്കുന്നുവോ അത് ധർമ്മം.
അതിനാൽ ജീവരാശികളുടെ നന്മയ്ക്കും മോക്ഷപ്രാപ്തിക്കും ഉതകുന്നവ മാത്രം സ്വീകരിക്കുക. അല്ലാത്തവ വേദങ്ങൾ പറഞ്ഞാലും ഉപേക്ഷിക്കുക.
ഓം ശ്രീ മഹാത്രിപുരസുന്ദരീം സമർപ്പയാമി...
സസ്നേഹം
കേശവൻ നമ്പൂതിരി
നമസ്തേ തിരുമേനി...
ഭവിഷ്യപുരാണം പ്രതിസർഗപർവം തിരുത്തപ്പെട്ടതാണെന്നു ഒരു വാദമുണ്ടല്ലോ. ഇതിനെപ്പറ്റി ഒന്ന് വിശദമാക്കുമോ...?
പ്രണാമം
ധന്യാത്മൻ,
ഭവിഷ്യ പുരാണത്തിലെ പ്രതിസർഗപർവ്വവും ഉത്തരഭാഗവും തിരുത്തപ്പെട്ടതാണെന്ന് പറയുന്നു.ഇത് ശരിയല്ലെന്ന് പറയാനാകില്ല.കാരണം ആർഷ ഗ്രന്ഥങ്ങളിലെല്ലാം തന്നെ പല വിധ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.ഇത്തരം കൂട്ടിച്ചേർക്കലുകളാണ് പ്രക്ഷിപ്തങ്ങൾ എന്നറിയപ്പെടുന്നത്. മിക്ക
ഗ്രന്ഥങ്ങളിലും ഇത്തരം പ്രക്ഷിപ്തങ്ങൾ കണ്ടെത്താനാകും. മാത്രവുമല്ല പലതിലും പല ഭാഗങ്ങളും കാലാന്തരത്തിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്. വിശ്വസാഹിത്യത്തിൽ തന്നെ വലുപ്പം കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മഹാഭാരതത്തിൽ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുണ്ട്. എന്നാലിത് 3 ഘട്ടങ്ങളിലൂടെയാണ് ഇത്രയും ബ്രഹത്തായതെന്ന് പറയുന്നു.3 ഘട്ടങ്ങളിലായി ജയം, ഭാരതം, മഹാഭാരതം എന്നീ പേരുകളിൽ ഈ കൃതി അറിയപ്പെട്ടു .ആദ്യം 8800 ശ്ലോകങ്ങളും രണ്ടാം ഘട്ടം 24000 ശ്ലോകങ്ങളും പിന്നീട് 1 ലക്ഷം ശ്ലോകങ്ങളുമായി വർദ്ധിച്ചുവെന്ന് മഹാഭാരതത്തിലെ അനുക്രമണിക പർവ്വത്തിൽ കാണുന്നുണ്ട്.
വിക്രമാദിത്യന്റെ പൗത്രനായ ഭോജ രാജാവ് രചിച്ച 'സംജീവനി' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു.*
" വ്യാസമഹർഷി 4400 ശ്ലോകങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഗുരു നിർദേശത്താൽ 5600 ഉം ശ്ലോകങ്ങൾ വീതം ആകെ 10000 ശ്ലോകങ്ങളായിട്ടാണ് മഹാഭാരതം രചിച്ചത്. വിക്രമാദിത്യ രാജാവിന്റെ കാലത്ത് 20000 ശ്ലോകങ്ങളുള്ളതായും എന്റെ പൂജ്യ പിതാവിന്റെ കാലത്ത് 25000 ശ്ലോകങ്ങളുള്ളതായും ഞാൻ മധ്യവയസ്സെത്തിയിട്ടുള്ള ഇക്കാലത്ത് 30000 ശ്ലോകങ്ങളുള്ളതായും കാണുന്നു.ഈ തോതിൽ വളർന്നാൽ മഹാഭാരത പുസ്തകം ചുമക്കാൻ ഒട്ടകം വേണ്ടിവരും. മഹർഷിമാരുടെ പേരിൽ പുരാണേതിഹാസങ്ങൾ നിർമിക്കുകയും എഴുതി ചേർക്കുകയും ചെയ്താൽ മോഹജാലത്തിൽ പതിച്ച് വൈദികപഥഭ്രഷ്ടരാകും."
( ആർഷനാദം - 2017നവംബർ ലക്കം)
ഇങ്ങനെ വീണ്ടുംവികസിച്ച് ഇന്നു കാണുന്ന
ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളായിരിക്കുന്നു.കോപ്പിറൈറ്റ് ആക്ട് ഇല്ലാതിരുന്ന പഴയ കാലത്ത് ആർക്കും എന്നും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യാമായിരുന്നു.
ഭോജ രാജാവാണ് ആർക്കും സ്വതന്ത്രകൃതികളെഴുതുവാനുള്ള അനുവാദം കൊടുത്തതും ഇതിഹാസാദികളിൽ പ്രക്ഷിപ്തങ്ങൾ വിലക്കിയതെന്നും പറയുന്നു. അതിനു മുമ്പുണ്ടായിരുന്ന പ്രക്ഷിപ്തങ്ങൾ അതുപോലെ നിലനിന്നു.
( ആർഷനാദം - 2014- ഏപ്രിൽ )
12 അധ്യായങ്ങളുള്ള മനുസ്മൃതിയിൽ 2685 ശ്ലോകങ്ങളാണുള്ളത്. ഇതിൽ 1214 എണ്ണം മാത്രമേ
പ്രാമാണികതയുള്ളൂവെന്നും ബാക്കി 1471 ശ്ലോകങ്ങളും പ്രക്ഷിപ്തങ്ങളാണെന്നും പറയുന്നു.
( മനുസ്മൃതി സത്യവും മിഥ്യയും പേജ് - 38)
വേദകാലത്തു ഗുണകർമ്മ വിഭാഗാനുസാരം കൽപിതമായതാണ് ചാതുർവർണ്ണ വിധി.സത്വം, രജസ്, തമസ്, എന്നീ ഗുണങ്ങളേയും അത് നിമിത്തമായ കർമ്മഭേദം കൊണ്ടുമായിരുന്നു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദി വർണ്ണങ്ങളുടെ കൽപനയുണ്ടായത്.ജന്മവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതിന് അനേകം തെളിവുകൾ വേദങ്ങളിലുണ്ട്. എന്നാൽ പിന്നീട് ഇത് ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വിഭാഗമാക്കിത്തീർത്തു. ബ്രാഹ്മണമേധാവിത്വം അരക്കെട്ടുറപ്പിക്കുവാനായി ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം വർണ്ണകല്പനക്ക് അവലംബമായി ജാതിയെ അഥവാ ജന്മത്തെ കല്പിക്കുകയും ബ്രാഹ്മണ വർണ്ണജനുണ്ടാകേണ്ട പവിത്രയും ഗുണങ്ങളുമെല്ലാം ബ്രാഹ്മണ ജാതിയിൽ ജനിച്ചവർക്കെല്ലാം കല്പിക്കുകയും ചെയ്തു. സ്വാർത്ഥമതികളായ സ്മൃതികർത്താക്കൾ ബ്രാഹ്മണ പ്രഭാവത്തെ ശക്തിപ്പെടുത്തുന്നതിനും രാജാക്കന്മാരെപ്പോലും നിയന്ത്രിക്കുന്നതിനുള്ള അവരുടെ പ്രാഭവത്തെയും സ്ഥാനത്തെയും നില നിർത്തുന്നതിനായി ധർമ്മശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം പലതും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പുരാണങ്ങളിൽ മിക്കതിലും ഇത്തരത്തിൽ ഉള്ള പ്രക്ഷിപ്തങ്ങളെ കണ്ടെത്താൻ കഴിയും. ഇങ്ങനെ പല തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കഴിഞ്ഞാണ് ഇവയൊക്കെ നമ്മുടെ കൈയ്യിലേക്ക് വന്നിരിക്കുന്നത്.കൂടാതെ പല ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്.
പുരാണങ്ങളിൽ പലതിലും ശ്ലോക സംഖ്യ വിത്യാസപ്പെട്ടു കാണുന്നുണ്ട്. നാരദീയ പുരാണത്തിൽ 25000 ശ്ലോകങ്ങളുണ്ടെന്നാണ് പറയുന്നത്.എന്നാലിപ്പോൾ കിട്ടുന്നതിൽ 18500-ൽ പരം ശ്ലോകങ്ങളേയുള്ളൂ.ലിംഗപുരാണം 11000 ശ്ലോകങ്ങളാണ് പറയുന്നത്. എന്നാൽ 9000 ൽ പരം ശ്ലോകങ്ങളേ ഇപ്പോഴുള്ളൂ.
അതുപോലെ ഭവിഷ്യ പുരാണത്തിൽ 50000 ശ്ലോകങ്ങളുണ്ടെന്നാണ് കണക്ക്. ഭവിഷ്യ പുരാണം ബ്രഹ്മപർവ്വം ഒന്നാമധ്യായത്തിൽ
' ഭവിഷ്യമേതത് ഋഷിണാ ലക്ഷാർദ്ധം സംഖ്യയാകൃതം' എന്ന് പറയുന്നുണ്ട്.എന്നാലിപ്പോൾ ലഭ്യമായതിൽ 25307 ശ്ലോകങ്ങൾ മാത്രമാണുള്ളത് .അപ്പോൾ 24693 ശ്ലോകങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കാനിടയുണ്ട്.
ഇനി ഈ ഭവിഷ്യ പുരാണത്തിലെ പ്രതിസർഗപർവം പ്രക്ഷിപ്തമാണെന്ന് പറയാൻ പ്രധാനമായും 2 കാരണങ്ങളാണുള്ളത്.
1.സംസ്കൃതത്തിന്റേതല്ലാത്ത സംസ്കൃതികളുടെ പരാമർശം.
2. ആധുനിക കാലം വരെ (19ആം നൂറ്റാണ്ട് വരെ) യുള്ള ചരിത്ര സംഭവങ്ങളുടെ വിവരണങ്ങൾ.
പ്രതിസർഗപർവ്വം 4 ഖണ്ഡങ്ങളിലായി 100 അധ്യായങ്ങളാണുള്ളത്. ആദാംഹവ്വാകഥ പ്രഥമ ഖണ്ഡം 4 -ാം അധ്യായത്തിലും തൃതീയ ഖണ്ഡം രണ്ടാം അധ്യായത്തിൽ ഇസ്ലാം മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.കൂടാതെ ഇംഗ്ലീഷ് ഭാഷ, മുഗൾ രാജാക്കന്മാരായ അക്ബർ, ജഹാംഗീർ എന്നിവർ ,ഈസ്റ്റിന്ത്യാ കമ്പനിയുടെ തലസ്ഥാനമായ കൽക്കത്താ നഗരം എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പുരാണങ്ങളെല്ലാം പുരാവൃത്തമാകുമ്പോൾ ഇതിൽ 19-ാം നൂറ്റാണ്ടിലെ കാര്യങ്ങൾ വരെ പറയുന്നു. അതിനാൽ ഇതിൽ പരിഷ്കരണങ്ങൾ അഥവാ. കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്നനുമാനിക്കാം.208 അധ്യായങ്ങളുള്ള ഉത്തര പർവ്വവും ഇപ്രകാരം കൂട്ടിച്ചേർത്തതാണെന്ന് പല പണ്ഡിതന്മാരും പറയുന്നു.ഇതിന്റെയൊന്നും കൃത്യവും വ്യക്തവുമായ ഒരു ഉത്തരം നമുക്ക് കണ്ടെത്തുക സാധ്യമല്ല.
എങ്കിലും മൂലകൃതി പ്രക്ഷിപ്തങ്ങൾ മാറ്റി ശുദ്ധമാക്കുവാൻ സിദ്ധാന്ത ജ്ഞാനികളായ വിദ്വാന്മാരുടെ കൂട്ടായ പ്രയത്നത്താൽ കുറെയൊക്കെ സാധ്യമാകും. ഒരു ഗ്രന്ഥത്തിലെ പ്രക്ഷിപ്തങ്ങളെ കണ്ടെത്താൻ പല വഴികളും പറയുന്നുണ്ട്. വിഷയ വിരോധം, വേദ വിരുദ്ധം, സന്ദർഭവിരോധം, പുനരുക്തിദോഷം, ശൈലീ വിരോധം എന്നിവയാണവ.എന്നാലിവിടെ ആത്മീയാചാര്യന്മാർക്കും അവരുടെ അനുയായികൾക്കുമൊക്കെ പരസ്പരം കലഹ നിരതരായിരിക്കാനല്ലാതെ ഇതിനുള്ള സമയമോ സന്മനസ്സോ ഇല്ലെന്നതാണ് യാഥാർത്ഥ്യം .
അതിനാൽ നാമെന്തു വായിക്കുന്നുവോ അതിലുള്ള നന്മകളെ മാത്രം സ്വീകരിക്കുക.ധർമ്മത്തിനു വിരുദ്ധമായി എവിടെയെല്ലാം എന്തൊക്കെ കാണുന്നുവോ അതിനെയെല്ലാം ത്യജിക്കുക.
" യതോfഭ്യുദയ: നി:ശ്രേയസസിദ്ധി: സ ധർമ്മ:
( വൈശേഷിക ദർശനം പ്രഥമ അധ്യായം പ്രഥമ ആഹ്നികം സൂത്രം - 2)
അർത്ഥം: യാതൊന്നിൽ നിന്ന് അഭ്യുദയവും (ഭൗതിക ഉയർച്ച ) നി: ശ്രേയസ്സും ( മോക്ഷപ്രാപ്തി ) ലഭിക്കുന്നുവോ അത് ധർമ്മം.
അതിനാൽ ജീവരാശികളുടെ നന്മയ്ക്കും മോക്ഷപ്രാപ്തിക്കും ഉതകുന്നവ മാത്രം സ്വീകരിക്കുക. അല്ലാത്തവ വേദങ്ങൾ പറഞ്ഞാലും ഉപേക്ഷിക്കുക.
ഓം ശ്രീ മഹാത്രിപുരസുന്ദരീം സമർപ്പയാമി...
സസ്നേഹം
കേശവൻ നമ്പൂതിരി
Comments
Post a Comment