ഭസ്മധാരണം
ഭസ്മധാരണത്തെ കുറിച്ചു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ ഒരു ലേഖനം നമുക്കൊന്നു വായിക്കാം....
പലരുടെയും തെറ്റിധാരണകൾ അതുവഴി പരിഹരിക്കുകയും ചെയ്യാം...
പ്രണാമം....
നമസ്തേ സ്നേഹിതരെ..
പലരും ഭസ്മം തൊടുന്നത് സന്ധ്യയ്ക്ക് ശേഷമാണ്...എന്നാൽ ഭസ്മം സന്ധ്യയ്ക്ക് ശേഷമേ നെറ്റിയിൽ തൊടാവൂ എന്ന് ഒരു വിധിയുമില്ല.
മാത്രവുമല്ല എപ്പോഴും ഭസ്മോദ്ധൂളനവും ത്രിപുണ്ഡ്രവും ധരിക്കണമെന്ന് വിധിയുണ്ട്.
" ത്രിപുണ്ഡ്ര, മുദ്ധൂളനവും
മുദാ ചെയ്യുന്ന മർത്ത്യർ താൻ
വിദ്വാന്മാർ, ശിഷ്ടരും, ചെയ്യാതുള്ളോർ നൂനം
മൃഗങ്ങൾ താൻ"
( ദേവീ ഭാഗവതം സ്കന്ധം - 11, അധ്യായം - 13,ശ്ലോകം - 14)
അർത്ഥം:ത്രിപുണ്ഡ്രധാരണവും ഭസ്മോദ്ധൂളനവും സദാ ചെയ്യുന്ന മനുഷ്യരാണ് വിദ്വാന്മാരും ഉത്തമരും. അല്ലാത്തവർ മൃഗങ്ങൾ തന്നെയാണ്.
ഭസ്മോദ്ധൂളനമെന്നാൽ ഭസ്മം പൂശൽഎന്നർത്ഥം. ശിരസ്സ്, നെറ്റി, നെഞ്ച്, തോൾ എന്നീ ഭാഗങ്ങളിലെല്ലാം ഭസ്മം കൊണ്ട് നീളത്തിൽ വരക്കുന്ന 3 വരയ്ക്കാണ് ത്രിപുണ്ഡ്രമെന്നു പറയുന്നത്. ഇത് എല്ലാവരും ധരിക്കേണ്ടതാണെന്ന് ജാബാലോപനിഷത്തിൽ
പറയുന്നുണ്ട്.
ജാബാലോപനിഷത്ത്
സൂക്തം 21 നോക്കുക
" യോ വിദ്വാൻ ബ്രഹ്മചാരി
ഗൃഹീ വാനപ്രസ്ഥോ
യതിർ വാ സ മഹാപാത-
കോപപാത കേഭ്യ: പൂ തോ ഭവതി.സ സർവാൻ
ദേവാൻ ധ്യാതോ ഭവതി
സ സർവേഷു തീർത്ഥേഷു
സ്നാതോ ഭവതി, സകല രുദ്രമന്ത്രജപീ ഭവതി, ന സ
പുനരാവർത്തതേ ന സ
പുനരാവർത്തതേ ഇതി ഓം സദിത്യുപനിഷത് ."
അർത്ഥം: ഇങ്ങനെ ഭസ്മം ധരിക്കുന്നവർ ബ്രഹ്മചാരിയോ ഗൃഹസ്ഥനോ, വാനപ്രസ്ഥനോ, സന്യാസിയോ ആരായാലും അവൻ മഹാപാതകങ്ങളിൽ നിന്നും ഉപപാതകങ്ങളിൽ നിന്നും മുക്തനായി ഭവിക്കുന്നു. അവൻ സകല ദേവന്മാരെയും ധ്യാനിച്ചവനാകുന്നു. സർവ്വ തീർത്ഥങ്ങളിലും സ്നാനം ചെയ്തവനാകുന്നു. സർവ്വ രുദ്രമന്ത്രങ്ങളും ജപിച്ചവനാകുന്നു. അവന് പുനർജന്മമില്ല. ഇത് സത്യമാണ് എന്ന് ഉപനിഷത്ത്.
ഭസ്മധാരണമഹത്ത്വത്തേയും ധാരണ വിധിയുമെല്ലാം ശിവപുരാണം വിദ്വേശ്വര സംഹിത അധ്യായം 17, ദേവീ ഭാഗവതം 11-ാം സ്കന്ധം 9, 10, 11, 12, 13, 14, 15 എന്നീ അദ്ധ്യായങ്ങൾ, ജാബാലോനിഷത്ത് 17 മുതൽ 21 വരെയുള്ള സൂക്തങ്ങൾ, കാലാഗ്നി
രുദ്രോപനിഷത്ത് 1 മുതൽ 10 വരെ സൂക്തങ്ങൾ,
എന്നിവയിലൊക്കെ വിസ്തരിച്ച് പറയുന്നുണ്ട്.
ഇനി ഭസ്മം എന്നതിന്റെ അർത്ഥവും കൂടി വിശദീകരിക്കാം.
ഭസ്മത്തിന് ഭസിതം, വിഭൂതി, രക്ഷ എന്നീ പേരുകളുണ്ട്. ശരീരത്തെ ഭാസിതം അഥവാ പ്രകാശമുള്ളതാക്കുന്നതിനാൽ ഭസിതം, പാപങ്ങളെ ഭക്ഷിക്കുന്നതിനാൽ ഭസ്മം,ഭൂതി (ഐശ്വര്യം ) കാരകനാവുകയാൽ വിഭൂതി, രക്ഷ നൽകുന്നതിനാൽ രക്ഷ ഇങ്ങനെ വിവിധ നാമങ്ങൾ ഭസ്മത്തിനുണ്ട്.
( ശിവപുരാണം ,വായവീയ സംഹിത - പൂർവ്വ ഖണ്ഡം
18-ാം അധ്യായം)
" ഏതാശ്രമം പൂണ്ടു വാഴു-
ന്നെങ്കിലും, ഭക്തിപൂർവ്വ കം
മുങ്ങിക്കുളിച്ചു സതതം
ഭസ്മസ്നാനം നടത്തുവോർ,
സർവ്വ പാപങ്ങളും തീർന്നിട്ടണയും പരമം
പദം "
അർത്ഥം: ഏത് ആശ്രമസ്ഥനായാലും കുളി കഴിഞ്ഞ് വിഭൂതി അഥവാ ഭസ്മം ധരിക്കുന്നവൻ സർവ്വ പാപങ്ങളും ഇല്ലാതായി പരമപദത്തെ ( ഈശ്വരസാക്ഷാത്ക്കാരം) പ്രാപിക്കും.
(ദേവീ ഭാഗവതം11-ാം സ്കന്ധം 14-ാം അധ്യായം. ശ്ലോകം - 14)
ഇതിൽ നിന്നും ഭസ്മം പ്രഭാത സ്നാനം കഴിഞ്ഞ്
ധരിക്കേണ്ടതാണ് എന്ന് വ്യക്തമാകുന്നു.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.
സസ്നേഹം
കേശവൻ നമ്പൂതിരി.
പലരുടെയും തെറ്റിധാരണകൾ അതുവഴി പരിഹരിക്കുകയും ചെയ്യാം...
പ്രണാമം....
നമസ്തേ സ്നേഹിതരെ..
പലരും ഭസ്മം തൊടുന്നത് സന്ധ്യയ്ക്ക് ശേഷമാണ്...എന്നാൽ ഭസ്മം സന്ധ്യയ്ക്ക് ശേഷമേ നെറ്റിയിൽ തൊടാവൂ എന്ന് ഒരു വിധിയുമില്ല.
മാത്രവുമല്ല എപ്പോഴും ഭസ്മോദ്ധൂളനവും ത്രിപുണ്ഡ്രവും ധരിക്കണമെന്ന് വിധിയുണ്ട്.
" ത്രിപുണ്ഡ്ര, മുദ്ധൂളനവും
മുദാ ചെയ്യുന്ന മർത്ത്യർ താൻ
വിദ്വാന്മാർ, ശിഷ്ടരും, ചെയ്യാതുള്ളോർ നൂനം
മൃഗങ്ങൾ താൻ"
( ദേവീ ഭാഗവതം സ്കന്ധം - 11, അധ്യായം - 13,ശ്ലോകം - 14)
അർത്ഥം:ത്രിപുണ്ഡ്രധാരണവും ഭസ്മോദ്ധൂളനവും സദാ ചെയ്യുന്ന മനുഷ്യരാണ് വിദ്വാന്മാരും ഉത്തമരും. അല്ലാത്തവർ മൃഗങ്ങൾ തന്നെയാണ്.
ഭസ്മോദ്ധൂളനമെന്നാൽ ഭസ്മം പൂശൽഎന്നർത്ഥം. ശിരസ്സ്, നെറ്റി, നെഞ്ച്, തോൾ എന്നീ ഭാഗങ്ങളിലെല്ലാം ഭസ്മം കൊണ്ട് നീളത്തിൽ വരക്കുന്ന 3 വരയ്ക്കാണ് ത്രിപുണ്ഡ്രമെന്നു പറയുന്നത്. ഇത് എല്ലാവരും ധരിക്കേണ്ടതാണെന്ന് ജാബാലോപനിഷത്തിൽ
പറയുന്നുണ്ട്.
ജാബാലോപനിഷത്ത്
സൂക്തം 21 നോക്കുക
" യോ വിദ്വാൻ ബ്രഹ്മചാരി
ഗൃഹീ വാനപ്രസ്ഥോ
യതിർ വാ സ മഹാപാത-
കോപപാത കേഭ്യ: പൂ തോ ഭവതി.സ സർവാൻ
ദേവാൻ ധ്യാതോ ഭവതി
സ സർവേഷു തീർത്ഥേഷു
സ്നാതോ ഭവതി, സകല രുദ്രമന്ത്രജപീ ഭവതി, ന സ
പുനരാവർത്തതേ ന സ
പുനരാവർത്തതേ ഇതി ഓം സദിത്യുപനിഷത് ."
അർത്ഥം: ഇങ്ങനെ ഭസ്മം ധരിക്കുന്നവർ ബ്രഹ്മചാരിയോ ഗൃഹസ്ഥനോ, വാനപ്രസ്ഥനോ, സന്യാസിയോ ആരായാലും അവൻ മഹാപാതകങ്ങളിൽ നിന്നും ഉപപാതകങ്ങളിൽ നിന്നും മുക്തനായി ഭവിക്കുന്നു. അവൻ സകല ദേവന്മാരെയും ധ്യാനിച്ചവനാകുന്നു. സർവ്വ തീർത്ഥങ്ങളിലും സ്നാനം ചെയ്തവനാകുന്നു. സർവ്വ രുദ്രമന്ത്രങ്ങളും ജപിച്ചവനാകുന്നു. അവന് പുനർജന്മമില്ല. ഇത് സത്യമാണ് എന്ന് ഉപനിഷത്ത്.
ഭസ്മധാരണമഹത്ത്വത്തേയും ധാരണ വിധിയുമെല്ലാം ശിവപുരാണം വിദ്വേശ്വര സംഹിത അധ്യായം 17, ദേവീ ഭാഗവതം 11-ാം സ്കന്ധം 9, 10, 11, 12, 13, 14, 15 എന്നീ അദ്ധ്യായങ്ങൾ, ജാബാലോനിഷത്ത് 17 മുതൽ 21 വരെയുള്ള സൂക്തങ്ങൾ, കാലാഗ്നി
രുദ്രോപനിഷത്ത് 1 മുതൽ 10 വരെ സൂക്തങ്ങൾ,
എന്നിവയിലൊക്കെ വിസ്തരിച്ച് പറയുന്നുണ്ട്.
ഇനി ഭസ്മം എന്നതിന്റെ അർത്ഥവും കൂടി വിശദീകരിക്കാം.
ഭസ്മത്തിന് ഭസിതം, വിഭൂതി, രക്ഷ എന്നീ പേരുകളുണ്ട്. ശരീരത്തെ ഭാസിതം അഥവാ പ്രകാശമുള്ളതാക്കുന്നതിനാൽ ഭസിതം, പാപങ്ങളെ ഭക്ഷിക്കുന്നതിനാൽ ഭസ്മം,ഭൂതി (ഐശ്വര്യം ) കാരകനാവുകയാൽ വിഭൂതി, രക്ഷ നൽകുന്നതിനാൽ രക്ഷ ഇങ്ങനെ വിവിധ നാമങ്ങൾ ഭസ്മത്തിനുണ്ട്.
( ശിവപുരാണം ,വായവീയ സംഹിത - പൂർവ്വ ഖണ്ഡം
18-ാം അധ്യായം)
" ഏതാശ്രമം പൂണ്ടു വാഴു-
ന്നെങ്കിലും, ഭക്തിപൂർവ്വ കം
മുങ്ങിക്കുളിച്ചു സതതം
ഭസ്മസ്നാനം നടത്തുവോർ,
സർവ്വ പാപങ്ങളും തീർന്നിട്ടണയും പരമം
പദം "
അർത്ഥം: ഏത് ആശ്രമസ്ഥനായാലും കുളി കഴിഞ്ഞ് വിഭൂതി അഥവാ ഭസ്മം ധരിക്കുന്നവൻ സർവ്വ പാപങ്ങളും ഇല്ലാതായി പരമപദത്തെ ( ഈശ്വരസാക്ഷാത്ക്കാരം) പ്രാപിക്കും.
(ദേവീ ഭാഗവതം11-ാം സ്കന്ധം 14-ാം അധ്യായം. ശ്ലോകം - 14)
ഇതിൽ നിന്നും ഭസ്മം പ്രഭാത സ്നാനം കഴിഞ്ഞ്
ധരിക്കേണ്ടതാണ് എന്ന് വ്യക്തമാകുന്നു.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.
സസ്നേഹം
കേശവൻ നമ്പൂതിരി.
Comments
Post a Comment